കവിത - ശ്രീലാ അനിൽ


ജാലക കാഴ്ചകൾ


എന്റെ ജാലകങ്ങൾ ഇത്ര വിശാലമായി തുറക്കാൻ കഴിയുമെന്ന് ഞാനറിഞ്ഞത് വാതിലുകൾ കൊട്ടിയടയ്ക്കപ്പെട്ടപ്പോഴാണ്

 വീട്ടകത്ത് ഇത്രയേറെ അറകൾ തുറക്കപ്പെടുന്നില്ലെന്ന്
ഇവിടെ ഞാനറിയാത്ത ഇടങ്ങൾ ധാരാളം
ഉണ്ടെന്നും അറിഞ്ഞതും ഇപ്പോഴാണ്

ജാലകം കാട്ടിത്തരുന്ന ആകാശത്തിന്
ഇത്രയേറെ കാണാക്കാഴ്ചകളെ ഉള്ളിൽ നിറയ്ക്കാനാവുമെന്നറിയുന്നുമുണ്ടിപ്പോൾ

ഒറ്റക്കിളി ഊയലാടുന്ന തുഞ്ചാണിയറ്റം

ഇടയ്ക്കിടെ കുണുങ്ങിയിളകുന്ന മാവിലകൾ

ഞങ്ങളിവിടെ കുറെ കായായി നീളുന്നുവെന്ന് പറയുന്ന മുരിങ്ങപ്പൂവ്

പൂത്തു കെട്ടോ ഇനി മുള്ളു പഴമായ് ചുവക്കാമെന്ന് റെമ്പുട്ടാൻ

 ഇടയ്ക്കിടെ ഞാൻ ഇവിടെ വരാറുണ്ടെന്നൊരണ്ണാറക്കണ്ണൻ

ഒന്നു കാതോർത്താൽ
എത്രയെത്ര ശബ്ദ ജാലങ്ങൾ
കാണാതെ പോയഎത്ര പക്ഷിക്കൂട്ടങ്ങൾ

ആകാശ മേഘങ്ങൾക്കിത്ര ഭംഗിയോ
നിറങ്ങളുടെ പൂരക്കാഴ്ച

ആകാശത്തേക്കു തുറക്കുന്ന
ഒരു കിളിവാതിലുണ്ടെങ്കിൽ ജീവിതത്തെ പൂട്ടാൻ ആർക്കാവും?


....... ശ്രീലാ അനിൽ...............

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ലാത്തിയും വെടിയുണ്ടയും - പാഠ വിശകലനം. കവളങ്ങാടൻ

കവിക്കൂട്ടം മാസിക മാർച്ച് 2021

കവിത - ഗാഥ