കവിത - അൽതാഫ് പതിനാറുങ്ങൽ

കവിത / അൽതാഫ് പതിനാറുങ്ങൽ 
             8848551607

അങ്ങനെയിരിക്കെ,
ഒരുനാൾ-
നമ്മൾ കൂട്ടിലകപ്പെടും.

വറ്റിയ ജലം 
പുഴകളായ് വരും
കുളങ്ങൾ
തോടുകൾ
പാടങ്ങളിൽ ചേരും.

മുള്ളുകൾ മീനാകും
മണൽ പുറ്റുകളിൽ
പച്ചച്ചേറു നിറയും 
മണ്ണിൽ ജീവന്റെ 
മണം പരക്കും.

ഞാനും നീയും 
പുറത്തിറങ്ങാതെ 
പരസ്പരം മിണ്ടും.

ആകാശത്ത് പറവകളും 
തെരുവിൽ പട്ടികളും നിറയും
കുരങ്ങന്മാർ ചുരമിറങ്ങും
ആനകൾ റോഡിലേക്കും.

വീട്ടിൽ മൈക്രോഗ്രീൻ വളരും
ചക്ക പഴുക്കും 
മുരിങ്ങയിലയൂരും 
ചീര നുള്ളും 
അടുപ്പിലെ പുക പൊങ്ങും. 

അയൽപക്കത്ത് 
ആളുണ്ടെന്നറിയും 
ഉപ്പും മുളകും
കടം പറ്റും.

മതിലുകളിൽ നാം
ഉണക്കാനിട്ട
വിയർപ്പിന്റെ ഗന്ധം പരക്കും.

ഭൂമിയിൽ,
നമ്മെക്കാളേറെ 
മനുഷ്യത്വമുള്ളവരും 
മണ്ണിൽ നമ്മളെപ്പോലെ തന്നെ 
മനുഷ്യരുമുണ്ടെന്നറിയും. 

എല്ലാമറിഞ്ഞാലും
ഒടുക്കം നാം 
മണ്ണിനായ് തന്നെ 
ഉണർന്നെണീക്കും.

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ലാത്തിയും വെടിയുണ്ടയും - പാഠ വിശകലനം. കവളങ്ങാടൻ

കവിക്കൂട്ടം മാസിക മാർച്ച് 2021

കവിത - ഗാഥ