പോസ്റ്റുകള്‍

മേയ്, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഓർമ്മകൾ - മിനി ടീച്ചർ

ഇമേജ്
ഓർമ്മക്കുറിപ്പ് *മിനി ബേബി* I വെളിച്ചത്തിലേക്ക് അമിതമായ തിരക്ക് അത്ര നല്ലതൊന്നുമല്ല. എവിടേക്കെത്താനാണ് നമ്മുടെ ഈ ഓട്ടം. നീണ്ടു നീണ്ടു പോകുന്ന ഈ ലോക് ഡൗൺ ജീവിതത്തിലെ ഏറ്റവും വലിയ പാഠമാണ്. തിരക്കില്ലെങ്കിലും മനസ്സിൽ ഇരുട്ടാണ്. കൊറോണ എന്ന ഇരുട്ട്. എന്തൊക്കെയോ അശുഭചിന്തകൾ അനുവാദം ചോദിക്കാതെ...... ചില രാത്രികളിൽ പാതി മയക്കത്തിൽ ഇരുട്ടിൽപ്പെട്ട് തപ്പിത്തടയാറുണ്ട് ഞാൻ. എങ്ങും ഒരു തരി വെളിച്ചം പോലുമില്ല. കൈ പിടിക്കാൻ ആരുമില്ല. ഭീതിയോടെ ചുരുണ്ടു കൂടുമ്പോൾ വലിയ ശബ്‌ദത്തോടെ വെളിച്ചത്തിന്റെ അല എന്നെ മൂടുന്നത് സ്വപ്നം കണ്ട് ഞെട്ടി ഉണരാറുണ്ട്. പണ്ടെങ്ങോ എന്നിലേക്കിറങ്ങിയത് വെളിച്ചം.....  പാവാട നിറമുള്ള ബാല്യത്തിന്റെ കൈ പിടിച്ചു ഞാൻ എത്തുക എപ്പോഴും അമ്മ വീട്ടിലാണ് തീരാത്ത ഓർമകളുടെ കലവറ. തലമുടിയുടെ നടുവിലെ വകച്ചിൽ പോലെ പാടവരമ്പ്‌. പാടത്തേക്കിറങ്ങുന്നിടത്തു് പടിക്കെട്ടുകളാണ്. ഇറങ്ങിചെല്ലുന്നതു കൈത്തോട്ടിലേക്ക്. അത് എന്റെ ശാന്തിതീരമാണ്. വെള്ളത്തിൽ പിടക്കുന്ന ചെറുമീനുകളെ നോക്കി എത്ര നേരം വേണമെങ്കിലും ഞാനിരിക്കും. ആ പാടവരമ്പിലൂടെയാണ് പഠിക്കാൻ പോയ ചാച്ചൻമാർ വരുന്നത്. അധികം പ്രായവ്യത്യാസമില്ലാത്

കവിക്കൂട്ടം നാടക പ്രശ്നോത്തരി

ഇമേജ്
നമ്മൾ മലയാള നാടക ചരിത്രവുമായി ബന്ധപ്പെട്ട  ഒരു പ്രശ്നോത്തരി നടത്തുകയാണ് , ഡോ. ദിവ്യ ധർമ്മദത്തനാണ് ഇത് തയ്യാറാക്കിയിട്ടുള്ളത് ,  ചോദ്യങ്ങളുടെ ഉത്തരം 11/05/20 തിങ്കൾ 11 pm ന് മുമ്പ് 9447608271 എന്ന നമ്പറിലേക്ക് വാട്സാപ്പ് മെസേജ് ചെയ്യണം , ഉത്തരം അയക്കുന്നയാളിന്റെ പേര് ,സ്ഥലം ,ചോദ്യനമ്പർ ,ഉത്തരം എന്ന ക്രമത്തിലാണ് അയക്കേണ്ടത് ദയവായി ഉത്തരങ്ങൾ Blog ൽ ഇടരുത്.  12/05/20 ൽ ഓരോരുത്തർക്കും കിട്ടിയ സ്കോറും ശരിയായ ഉത്തരങ്ങളും ഇവിടെ പ്രസിദ്ധീകരിക്കുന്നതാണ്    ഡോ. ദിവ്യ ധർമ്മദത്തൻ കവിക്കൂട്ടം നാടക പ്രശ്നോത്തരി ചോദ്യങ്ങൾ 1 - "ഉത്തുംഗ ഭാവനയുടെയും ക്രാന്തദർശനത്തിന്റെയും ഉദ്ഗ്രഥന ശക്തിയുടെയും സുന്ദര സമന്വയമാണ് സമത്വവാദി "എന്ന് നിരീക്ഷിച്ചതാര്. a-സി ജെ തോമസ് b- എൻ കൃഷ്ണപിള്ള c-ജി ശങ്കരപ്പിള്ള d വയലാ വാസുദേവൻ പിള്ള . 2 - "കേരളത്തിലെ പ്രാചീന കലാരൂപങ്ങളിൽ ഒന്നും മലയാള നാടകത്തിന്റെ വേരുകൾ  കണ്ടെത്താനാവില്ല കേരളത്തെ സംബന്ധിച്ചിടത്തോളം നാടകം അന്യനാടുകളിൽ നിന്നും പറിച്ചുനടപ്പെട്ട ഒരു കലയാണ്. "നാടകത്തെ സംബന്ധിച്ച ഈ അഭിപ്രായം ആരുടേതാണ്. a-എം ഗോവിന്ദൻ b -നരേന്ദ്രപ്രസാദ്  c-എൻ എൻ പിള

രേഖ ആർ താങ്കൾ

ഇമേജ്
അവളാണ് ശരി  തിളച്ചുമറിയുന്നതൊക്കെ  അടക്കിയൊതുക്കാഞ്ഞതുകൊണ്ട്   പ്രഷർകുക്കറായില്ല  കാലത്തിന്റെ റെഡിമെയ്ഡ്ഷോപ്പിലെ കുപ്പായങ്ങളണിയാൻ  കൂട്ടാക്കാഞ്ഞതിനാൽ  പ്രച്ഛന്നവേഷമത്സരത്തിൽ  ഒന്നാമതായില്ല  ഉമ്മറപ്പടിയിലെ  കെടാവിളക്കാകാഞ്ഞതിനാൽ കരിന്തിരി കത്തിയില്ല  ഭൂമിയുടെ അച്ചുതണ്ട്  തന്റെ  മുതുകിലല്ലെന്ന്  തിരിച്ചറിഞ്ഞതിനാൽ  കൂനിയപുറത്താരും കുതിര കയറിയില്ല ചോദ്യചിഹ്നങ്ങളുടെ കൂർത്തഅഗ്രം അകത്തേക്കാക്കി  ഒതുക്കി വയ്ക്കാഞ്ഞതിനാൽ പഴയതൊക്കെ തിരഞ്ഞു ചെന്നപ്പോൾ മുറിവേറ്റില്ല  അകത്തളത്തിലെ ഇരുട്ടിൽ  ഇഴജീവികളെ മറികടന്നതിനാൽ പുറത്തെ ഭീകരരൂപങ്ങൾ പേടിപ്പെടുത്തിയില്ല    വിഷപ്പല്ല് പറിച്ചെടുത്ത്  മകുടിയൂതി ശീലിച്ചതിനാൽ  പാമ്പുകൊത്തി മരിക്കാതെ  അവൾ ഇന്നും ജീവിച്ചിരിക്കുന്നു  രേഖ  ആർ താങ്കൾ ഒറ്റമുറി  എനിയ്ക്കൊരൊറ്റമുറി മതി പറന്നുയരുമ്പോൾ തല തട്ടിലിടിക്കാത്ത  മേഘപാളികളിൽ  ഊളിയിട്ടുയരുമ്പോൾ  ഭാരമില്ലാതെ പറന്ന്  സ്വയം  മറന്ന്  ഞാനെന്ന  ജീവബിന്ദു  അലിഞ്ഞില്ലാതെയാവുന്ന   ഒറ്റമുറി  ആഴക്കടലിൽ  മുങ്ങിത്താഴുമ്പോൾ  പവിഴപ്പുറ്റുകളുടെ  വർണപ്രഭയിൽ കോരിത്തരിച്ച്  ചുഴിയിൽപ്പെട്ട്  വട്ടംകറങ്ങി  ശ്വാസംമുട്ടി പിടയുമ്പോൾ 

പ്രമോദ് കുറുവാന്തൊടി

ഇമേജ്
വെറുതേ പരസ്പരം.......... ഇവിടെയുറങ്ങാം നമുക്കിനി ,എത്രയോ നേരമായില്ലേ നടക്കുന്നു, കൈകൾ കോ- ർത്തകലെയേതോ വെളിച്ചം തിരഞ്ഞു നാം, ഇനി പിരിക്കാം കൊരുത്തൊരീ വിരലുകൾ    വഴി മറന്നു നാം,പിന്നോട്ടു പോകുവാൻ    ചെറിയൊരടയാളമൊന്നും കുറിച്ചതി-    ല്ലതിലെ വീണ്ടും നടക്കുവാൻ മോഹമി-    ല്ലായ്കയാലല്ല... വെറുതേ മറന്നതാം കാടു പൂക്കുന്ന കാലം കടന്നവർ മേട്ടിലാർക്കുന്ന കാറ്റിൽ ശമിച്ചവർ കൈത പൂക്കുന്നൊരിടവഴിപ്പച്ചതൻ നോവു തീർക്കുന്ന കാഴ്ചകൾ കണ്ടവർ      വഴികളിൽ പൂത്തതുമ്പയും മുക്കുറ്റി      ചെമ്പരത്തിയും പലതും പറഞ്ഞതും      പഴികൾ കേട്ടും പതം പറഞ്ഞും കര-      ഞ്ഞലയുമാമഴത്തഴുകൽ വെടിഞ്ഞതും  ഓർക്കുകില്ല നാം, ചിതലരിച്ചെന്നോ പൊ-  ളിഞ്ഞു വീഴുവാൻ കാത്തു നിൽക്കുന്നൊരീ  പഴയ വഴിയമ്പലത്തിലെ സന്ധ്യയിൽ  ഭൂതകാലമീ നരയിൽ തിരഞ്ഞവർ .         ഇവിടെയുറങ്ങാം നമുക്കിന്നു യാത്ര തൻ         വിശ്രമത്താവളത്തിന്റെ ശാന്തിയിൽ         യാത്ര ചൊല്ലാതെ രാത്രി തൻ പാതിയിൽ         നിന്റെ നിദ്രയിൽ നിന്നും നടപ്പു ഞാൻ ഇരുളിൽ ഞാൻ നടന്നെങ്കിലും പിന്നിലീ നറുനിലാവെത്തി... നിഴൽ മായ്ച്ചതില്ലയോ? മുന്നിലേക്കിപ്പൊഴടി വെച്ചിടുമ്പൊഴും പിന്നിലാ വഴികൾ മാഞ്ഞു