ലളിതാംബിക അന്തർജ്ജനം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത വനിത,കേരളത്തിലെ പ്രശസ്തയായ കഥാകൃത്തും നോവലിസ്റ്റുമായ ലളിതാംബിക അന്തർജ്ജനം കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലെ കോട്ടവട്ടം എന്ന സ്ഥലത്ത് 1909 മാർച്ച് 30ന് ജനിച്ചു. ഒരു മുത്തശ്ശിയായിരിക്കേ എഴുതിയ “അഗ്നിസാക്ഷി" എന്ന ഒറ്റ നോവൽ കൊണ്ട് മലയാള സാഹിത്യത്തിലെ ചിരപ്രതിക്ഷ്ഠയായി മാറി . അഗ്നിസാക്ഷി അതേ പേരിൽ സിനിമ ആയിട്ടുണ്ട് (സംവിധാനം: ശ്യാമപ്രസാദ്, 1998). മലയാളം, ഇംഗ്ലീഷ്, സംസ്കൃതം, ഹിന്ദി എന്നീ ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരുന്നു. കവിതകളിലൂടെ സാഹിത്യലോകത്ത് പ്രവേശിച്ച ഇവർ 1987 ഫെബ്രുവരി 6ന് അന്തരിച്ചു. കുടുംബം മലയാളത്തിൽ കവിതാ രംഗത്തും കഥാരംഗത്തും ഒന്നുപോലെ കരവിരുതു തെളിയിച്ചിട്ടുള്ള സാഹിത്യകാരിയായിരുന്നു ലളിതാംബിക അന്തർജനം. കൊട്ടാരക്കര താലൂക്കിൽകോട്ടവട്ടത്ത് തെങ്ങുന്നത്തു മഠത്തിൽദാമോദരൻപോറ്റിയുടെ പുത്രിയായി ജനിച്ചു. പിതാവ് പ്രജാസഭാമെമ്പറും പൺഡിതനും സമുദായ പരിഷ്കർത്താവും ആയിരുന്നു. മാതാവ് ചെങ്ങാരപ്പള്ളി നങ്ങയ്യ അന്തർജനം. കേരള നിയമസഭാസ്പീക്കറും മന്ത്രിയുമായിരുന്ന ഡി. ദാമോദരൻപോറ്റി ഉൾപ്പെടെ എട്ടു സഹോദരന്മാരുടെ ഏക സഹോദരിയ...
കുടിയൻ ഒച്ചരിക്കും പോൽ ഊടുവഴിയിലൂടെ ഇരുവശത്തേയും മാറിമാറി സ്നേഹിച്ചാണ് ശീലം മദ്യത്തിൻ ചൊയയുള്ള വാക്കുകളുടെ തിരകൾ കൂടിച്ചേർന്ന് പാട്ടിന്റെ സാഗരം ഇരച്ചു വരുന്നുണ്ട് കലയും സ്നേഹവും കൂട് കൂട്ടുന്ന വൃക്ഷത്തിൽ രാത്രി മാത്രം ഇലകൾ കരിഞ്ഞുണങ്ങും പൂമ്പാറ്റയെ കാത്ത് ഉറക്കമിളച്ച പൂവിലെയിതളുകളിൽ പോറലേൽക്കും കൊക്കിൽ വെച്ച് കൊടുക്കാൻ കൊത്തിപ്പെറുക്കിയെത്തുമെന്ന് നിനച്ച കുരുവികൾ കൊത്തേറ്റ് പിടയും തലേന്നത്തേ ഓർമ്മകളെ ശവക്കല്ലറകളിലാക്കി രാവിലെ പഞ്ചാരവർത്താനങ്ങൾ പറയുന്ന കുടിയനെന്തൊരു മനുഷ്യനാണ് ..? ഒരൊറ്റ ഉറക്കിൽ അയാളുടെ കോപം കൂർക്കം വലിക്കുമ്പോൾ ആരാണ് ഏങ്ങലടിച്ച് കരയുന്നത് ? മുറിഞ്ഞ അച്ഛനെന്ന വിളികൾ പല്ല് തേക്കാതെ രാവിലെ എത്തിനോക്കുന്നുണ്ടോ ? വീട്ടിലെ നക്ഷത്രങ്ങൾ ദിനേന സൂര്യനോട് കേഴുന്നുണ്ട് മറയരുതെന്ന് ...... ചന്ദ്രനോടിരക്കുന്നുണ്ട് ഒരിക്കലും വരരുതെന്ന് അ...
അവളാണ് ശരി തിളച്ചുമറിയുന്നതൊക്കെ അടക്കിയൊതുക്കാഞ്ഞതുകൊണ്ട് പ്രഷർകുക്കറായില്ല കാലത്തിന്റെ റെഡിമെയ്ഡ്ഷോപ്പിലെ കുപ്പായങ്ങളണിയാൻ കൂട്ടാക്കാഞ്ഞതിനാൽ പ്രച്ഛന്നവേഷമത്സരത്തിൽ ഒന്നാമതായില്ല ഉമ്മറപ്പടിയിലെ കെടാവിളക്കാകാഞ്ഞതിനാൽ കരിന്തിരി കത്തിയില്ല ഭൂമിയുടെ അച്ചുതണ്ട് തന്റെ മുതുകിലല്ലെന്ന് തിരിച്ചറിഞ്ഞതിനാൽ കൂനിയപുറത്താരും കുതിര കയറിയില്ല ചോദ്യചിഹ്നങ്ങളുടെ കൂർത്തഅഗ്രം അകത്തേക്കാക്കി ഒതുക്കി വയ്ക്കാഞ്ഞതിനാൽ പഴയതൊക്കെ തിരഞ്ഞു ചെന്നപ്പോൾ മുറിവേറ്റില്ല അകത്തളത്തിലെ ഇരുട്ടിൽ ഇഴജീവികളെ മറികടന്നതിനാൽ പുറത്തെ ഭീകരരൂപങ്ങൾ പേടിപ്പെടുത്തിയില്ല വിഷപ്പല്ല് പറിച്ചെടുത്ത് മകുടിയൂതി ശീലിച്ചതിനാൽ പാമ്പുകൊത്തി മരിക്കാതെ അവൾ ഇന്നും ജീവിച്ചിരിക്കുന്നു രേഖ ആർ താങ്കൾ ഒറ്റമുറി എനിയ്ക്കൊരൊറ്റമുറി മതി പറന്നുയരുമ്പോൾ തല തട്ടിലിടിക്കാത്ത മേഘപാളികളിൽ ഊളിയിട്ടുയരുമ്പോൾ ഭാരമില്ലാതെ പറന്ന് സ്വയം മറന്ന് ഞാനെന്ന ജീവബിന്ദു...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ